🍂
മരണം ഞാനെന്ന ശവം ശവമെന്ന ഞാൻ ഞാനെന്ന ശാപം ശാപമെന്ന ഞാൻ മനസ്സില്ലാത്ത, ഹൃദയമില്ലാത്ത നിർജീവമേനിയാകുന്ന ഞാൻ... ആർക്കുവേണ്ടി? എന്തിനു വേണ്ടി? ആരെന്നെ ഈ നശ്വരഭൂമിയിലേക്കാനയിച്ചു? ഒരു തളികയിൽ ഈ ഭൂമിതൻ കനൽജീവിതവും മറുതളികയിൽ മരണവുമേന്തി ഒരാളെൻ മുൻപിൽ വന്നു നിന്നാൽ, ഏതു നീ സ്വീകരിക്കുമെന്നരാഞ്ഞാൽ, മരണമെന്നു ഞാൻ ഉറക്കെ പറയും കാരണമെന്തെന്നാൽ കണ്ണീരിന്റെ കനൽചൂടിൽ വെന്തുരുകുന്ന ഈ ജീവിതമെനിക്കെന്തിനാണ്?